Ettumanoor Visheshangal

Tuesday, November 27, 2012

തീക്കനല്‍ ചവിട്ടി നടക്കുന്നവര്‍



അവന്‍ ആദ്യമായാണ്  അന്നാ യാത്ര തുടങ്ങിയത്.
ഭൂമിയുടെ അതിര് തേടിയുള്ള യാത്ര.
 അന്നാദ്യമായാണ് ഭൂമിശാസ്ത്രം
എന്ന വിഷയത്തെക്കുറിച്ച് അവന്‍ കേട്ടത്.
ഭൂമിയുടെ നിമ്നോന്നതങ്ങളും ഗര്‍ത്തങ്ങളും
പീഡഭൂമികളും , സമതല പ്രദേശങ്ങളും
അവനു മുന്നില്‍ അറിയപെടാത്ത
അമൂല്യമായ കൌതുകങ്ങളുടെ
പണ്ടാരപ്പെട്ടി തുറന്നു.

അവള്‍ നിലവറയുടെ സൂക്ഷിപ്പുകാരിയായിരുന്നു
തലമുറകളുടെ സ്വപ്നങ്ങളും , മോഹങ്ങളും
വികാരവിചാരങ്ങളും അവളുടെ
മോതിരവിരലില്‍ കിടന്നു സങ്കീര്‍ത്തനം പാടി.
വിശന്നു വലഞ്ഞ തലമുറകളുടെ മോഹങ്ങള്‍ക്ക്
അവള്‍ ദാഹനീര്‍  നല്‍കി .
പൂത്തുലഞ്ഞ വസന്തം അവളുടെ
മേനിയില്‍ പൂക്കളങ്ങള്‍ തീര്‍ത്തു .

അവനും അവളും കണ്ടു മുട്ടിയത്‌
ആകാശത്തിന്  കീഴെ തീക്കനല്‍ കത്തി ജ്വലിച്ചു
നില്‍ക്കുമ്പോഴായിരുന്നു.
കണ്ണുകളില്‍ ആകാശത്തോ ളം  സ്നേഹം നിറച്ചു
അവനും അവളും ഭൂമിക്കു വലംവെച്ച് 
ആകാശത്തിന് വലം വെച്ച്
തീക്കനല്‍ ചവിട്ടി അതിരുകളില്ലാത്ത
അനന്തമായ ഭ്രമണ പഥങ്ങള്‍ തേടി
യാത്രയായി.



Wednesday, November 21, 2012

കൂടുവിട്ടു കൂടുമാറ്റം (:-D)


 ഇപ്പോള്‍  എഴുതാന്‍ ഭയമാണ്
കൈകളുടെയും കാലുകളുടെയും
പ്രവര്‍ത്തനങ്ങള്‍ക്ക്  അവ  തന്നെ വേണമല്ലോ

കഥാപാത്രങ്ങള്‍ക്ക്  അലിംഗ നാമം മാത്രമേ കൊടുക്കാറുള്ളൂ...
പെണ്ണെഴുത്തു കാരും ആണെഴുത്തുകാരും രണ്ടിലുംപെടാത്തയെഴുത്തുകാരും
പിന്നെ വഴക്കുണ്ടാക്കില്ലല്ലോ
മതം, ജാതി, നിറം,സമ്പത്ത് , രാഷ്ട്രീയം  അങ്ങനെയൊ ന്നിനെയും
എഴുത്തില്‍  സൂചിപ്പിക്കാറില്ല .
എഴുത്തെ പ്പോഴും  എങ്ങും തൊടാതെ
നിന്നാല്‍ നമ്മള്‍ 'സേഫ്' ആകുമല്ലോ.

ആത്മ ഭാഷണങ്ങള്‍ കഴിവതും കുറ യ്ക്കാ റാ ണ്  പതിവ്..
നിരൂപകര്‍, ആത്മരതിയുടെ കവി.
എന്ന് വിളിച്ചു പിന്നെ വിമര്‍ശിക്കില്ലല്ലോ.
പിന്നെ പറയാന്‍ മാത്രം ഒന്നുമില്ലെന്നത് വേറെ കാര്യം!


കേരളത്തെ ക്കുറിച്ച്  കഴിവതും എഴുതാതിരിക്കാന്‍  ശ്രമിക്കും
നാളെയും ഇവിടെ ജീവിക്കേണ്ടതല്ലേ.
അ തുകൊണ്ട്  മൂന്നാം ലോകരാഷ്ട്രങ്ങളിലെ
മറ്റു  മേച്ചി ല്‍പ്പുറ ങ്ങളാണ് പഥ്യം.

വായനക്കാര്‍ കൂടുതലും പുരോഗമന വാദികളാ യതിനാല്‍
പകല്‍ നേരം ഭൌതിക വാദിയും
മറ്റു സമയങ്ങളില്‍ ഒരു  ആത് മീയ വാദിയുമാണ്  കവി
എന്നത് പരസ്യമായ രഹസ്യം.

നിരൂപകരെയും,  മറ്റുപെരുന്തച്ച്ചന്‍ കവികളെയും
കണ്ടാല്‍, മുണ്ട് മടക്കിക്കുത്തഴിച്ചിട്ട്‌
സാഷ്ടാംഗം നമസ്കരിക്കും; മുട്ടിലി ഴയും
ഒരു നല്ല കാലം വരുന്നത് ഏ തു വഴിക്കാണെന്ന് ആരറിഞ്ഞു.
ഒരവാര്‍ഡ് , ചിലപ്പോള്‍ അവരുടെ അഭിമുഖങ്ങളില്‍ പത്തുപതിനഞ്ചു ,
കവികളുടെ പേര് പറഞ്ഞു  പോകുന്നതില്‍, ഒരു പെരാ യി നമ്മളും,
കിടക്കട്ടെ നിക്ഷേപം അവിടെയും.
അവര്‍ക്കൊപ്പം  ബാസ്സറ്റോപ്പില്‍ യാദൃചികമായി
കണ്ടപ്പോള്‍ ഇടിച്ചുകയറി പരിചയപ്പെട്ടു
അടുത്തുകണ്ട അപരിചിതനോട് കെഞ്ചി
മൊബൈലില്‍ എടുത്ത ചിത്രം
ഞങ്ങള്‍ തമ്മില്‍ ജനിച്ചപ്പോള്‍ മുതല്‍
പരിചയക്കാര്‍ എന്ന  മട്ടില്‍
പ്രസിദ്ധീകരിക്കും .

ഈ കൂടുവിട്ടു കൂടുമാറ്റം
എന്നവസാനിക്കും?
നട്ടെല്ലെന്നൊരു സാധനം
ഇളക്കിയെടുത്തു പരിയമ്പുറത്തു വച്ചിട്ടാണ ല്ലോ
എഴുതാന്‍ തുടങ്ങിയത്.
അല്ലെങ്കിലും നിങ്ങളിതനുഭവിക്കണം
വായനക്കാരേ
നിങ്ങള്‍ അനുഭവിക്കണം!
കവിയുടെ  രചനകള്‍ 
വായിച്ചു വായിച്ചു നിങ്ങള്‍
അനുഭവിച്ചു മരിക്കണം.














 




Tuesday, November 20, 2012

ചൂണ്ട


പിടയ്ക്കുന്ന ഇരയുടെ കണ്ണി ലോ
വായിലോ ,ശരീരത്തിന്റെ  ഏതു
ഭാഗത്ത്‌ വേണമെങ്കിലും  ചൂണ്ടയുടെ  മുന കോര്‍ ത്തേ ക്കാം .
ഇര പെണ്ണോ , ആണോ  ആവാം.
കുട്ടിയോ,  മുതിര്‍ ന്നതോ ആവാം.
സ്വദേ ശിയോ, വിദേശിയോ  ആവാം.

ചൂണ്ട കൊളത്തു കള്‍ പലതരത്തില്‍
ചിലത്  കുട്ടികളെ  ഇന്‍ജെക്ഷന്‍
ചെയ്യുന്ന ചെറിയ സൂചിമാതിരി
മറ്റുചിലത്  തലങ്ങുംവിലങ്ങും
കൂര്‍ത്ത മുള്ളുകളു ള്ളത്.
 ആ  മുനകളില്‍  കോര്‍ത്ത്‌ ഇരയെ 
 കൊല്ലക്കൊ ല ചെയ്യുവാന്‍ ചൂണ്ട കള്‍ക്ക്  കഴിയും

ചൂണ്ടകള്‍ സ്വയം ഇരകളെ കുടുക്കാറില്ല.
ചൂണ്ക്ക മ്പില്‍ നിയന്ത്രിക്കാന്‍
അനേകം  വിരലുകള്‍.

മതം,  ജാതി, രാഷ്ട്രീയം,
വര്‍ഗ്ഗം, നിറം സ്വദേശി, വിദേശി,
ആണ്, പെണ്ണ് , അടിമ, ഉടമ, സമ്പത്ത്, ദാരിദ്ര്യം അങ്ങനെ  ഭിന്നതകളുടെ  ഒരുനീണ്ട
ഘോഷ യാത്ര ചൂണ്ടാക്കമ്പിന്റെ  അങ്ങേ
തലക്കല്‍ കാണാം.

ചൂണ്ട മുന  ഇരയുടെ ശരീരത്തില്‍ 
ഓരോ തവണയും മുറിവുകള്‍  ഉണ്ടാക്കി ;
 വലിക്കുമ്പോഴും
ചൂണ്ടയ്ക്കു ലഭിക്കുന്നത്   നരഭോജിയുടെ സന്തോഷം


 ചൂണ്ടകള്‍ തങ്ങളുടെ ഇരയുടെ പിടച്ചിലില്‍
അനുഭവിക്കുന്ന സംതൃ പ്തി ഒരു 
സാഡി സ്റ്റി നു  തുല്യം.

പല നിറങ്ങളില്‍ പല ചിഹ്നങ്ങളില്‍ ചൂണ്ടകള്‍.
കാലചക്രം തിരിയുന്നതി നനുസരിച്ചു
ചൂണ്ട കളുടെ ഉപയോഗത്തിലും വ്യത്യാസങ്ങള്‍
പല വേഷത്തിലും പലരൂപത്തിലും ചൂണ്ടകള്‍.

ഹിറ്റ്‌ ലറുടെ ചൂണ്ടയില്‍ കൊരുത്ത മനുഷ്യജന്മങ്ങള്‍ , 
വംശത്തിന്റെയും നിറത്തിന്റെയും പേരില്‍ കുരുതികഴിക്കപ്പെട്ടു
ചുവന്ന മതിലുകല്‍ക്കപ്പുറത്തു ചൂണ്ടയുടെ മുനയില്‍ കൊരുത്തത്
എത്രയെന്നു ചരിത്രകാരന്മാര്‍ ഗവേഷണം നടത്തി  കൊണ്ടിരിക്കുന്നു.
അധിനിവേശത്തിന്റെ  ചൂണ്ടയില്‍  കൊരുത്തുതു 
പട്ടണി പ്പാവ ങ്ങളായ യ  തദ്ദേശീയര്‍.

 ഇന്ത്യാ വിഭജനകാലത്ത്‌ മതത്തിന്റെയും വിഭജനത്തിന്റെയും
 ചൂണ്ടയില്‍ കൊരുക്കപ്പെട്ടതു  നമ്മുടെ 
സഹോദരങ്ങള്‍ തന്നെ.
കാലം  കഴിയവേ  ജാതിയുടെയും തീവ്ര രാ  ഷ്ട്രീയത്തി ന്റെയും
ചൂണ്ടയില്‍ കൊരുക്കപ്പെട്ടത്‌ നമ്മുടെ 
കുഞ്ഞുങ്ങള്‍ .

ചൂണ്ട മുനയില്‍ കുരുങ്ങാതെ  നിന്റെ
കുഞ്ഞുങ്ങളെ നിന്റെ  ചിറകിനടിയില്‍ 
ഒളിപ്പിക്കാന്‍  നിനക്കെങ്ങനെ  കഴിയും;  നാളെ
നീയും  കൂര്‍ത്ത  മുനകളുള്ള ഒരു  ചൂണ്ടയായി
മാറില്ലെ ന്നാരു  കണ്ടു.



















Saturday, November 17, 2012

കാമിനീ ; പ്രിയ സഖീ നിന്നെക്കുറിച്ച് ...........


കരുതുകയസാധ്യം , നിന്‍ ചോദ്യാവലി-
കള്‍ക്കു മറുപടിയതേകിടാന്‍, വിഷമമെനിക്കെന്നു
കരുതുകയോമലേ,  നിന്‍പ്രിയന്‍ ഞാന്‍ 
കരമകലെ  പോവതില്ലതു നിശ്ചയം തന്നെ.

കരള്‍ പകുത്തതുനല്‍കിയാണ് ഞാനോമലേ-
കരഗതമതാക്കിയത്    നിന്നെയെന്‍ സഖിയായ്
കനല്‍വഴികള്‍ താണ്ടി ഞാന്‍ മുന്നോട്ടു പോകവേ
കവരരുതെന്‍ മനസ്സിന്റെ ശക്തിയെ നീ.

കനിവോടെ നീയെനിക്കേകീടുന്നോരാ -
കരുതലും നിന്‍ സ്നേഹമസൃണ വചനങ്ങളും
കാനനവീഥികള്‍ പിന്നിട്ടു പോകുന്ന
കാറ്റാടി പോലെ ഞാന്‍ പാറി പറക്കട്ടെ.

കല്‍പ്പാന്ത കാലമായി ഞാന്‍ നിന്റെ മുന്നിലൊരു
കല്‍പ്രതിമയായിട്ട്  കാത്തു നിന്നൂ
കാലം പിന്നിട്ടു പോയതല്ലാതെ നീ
കാല്‍വിരല്‍ കൊണ്ടൊന്നു പോലും തൊട്ടില്ല .

കണ്ണുനീര്‍ തൂകി ഞാന്‍ നിന്‍മുന്നില്‍ വിവശനായ്‌
കാത്തിരുന്നെത്ര നാള്‍ നിന്മുഖം തെളിയുവാന്‍
കാമിനീ കരുണാര്‍ദ്രേ  നിന്‍ മുന്നില്‍ ഞാന്‍
കനിവിനായ് കേഴുന്നയേഴയെന്നോ?

കാത്തുകാത്തവസാനം കണ്ണുകള്‍ തുറന്നു നീ
കാതരേ നീയെനിക്കേകി   മോക്ഷം .
കരതലം പിടിച്ചു ഞാന്‍ നിന്നെയെന്‍മെയ്യോടു
കാമിനീ  പുണരട്ടെ; കണ്‍തുറന്നീടുക.




 







Friday, November 16, 2012

പാടാതിരിക്കുവതെങ്ങനെ.....................


നെഞ്ചില്‍ കത്തുന്ന  സ്നേഹത്തിന്‍,  നിറവാണ്  നീ
ഉള്ളില്‍ കനക്കുന്ന ദു:ഖത്തിന്‍ തേങ്ങലാണ് നീ
എന്നില്‍ നിറയുന്ന പ്രേമത്തിന്‍  ചാലകമാണ്  നീ
ഏതോ രാവില്‍  നിര്‍ത്താതെ പാടുന്ന കാറ്റിന്‍ ഈണമാണ്  നീ.

പാടി പഴകിയ പ്രണയത്തിന്‍ കയ്പാണ് നീ
രാവില്‍ വിരിയുന്ന പുഷ്പത്തിന്‍ മദഗന്ധമാണ് നീ 
എന്നോ വേര്‍പെട്ട സഖിതന്‍ പ്രതിരൂപമാണ് നീ
ഉള്ളില്‍ മുളക്കുന്ന  മൌനത്തിന്‍ അലയാണ് നീ.


ഹൃദയത്തിന്‍  നിറയുന്ന അലിവിന്റെ
യാശീതള  സ്പര്‍ശമാണ് നീ
എന്നില്‍ നിറയുന്ന രോഷത്തിന്‍ തീയാണ് നീ
പറയാതെ പറയുന്ന പ്രേമത്തിന്‍
സംഗീത പൂമഴയാണ് നീ.

രമണനും മദനനും പുല്ലാങ്കുഴല്‍ വായിച്ചു
കളിയാടി നടന്നത് നിന്‍ തിരുമുന്‍പില്‍;
കളിയച്ച്ചനായ് വന്നു  മേഘസ്വരൂപനായി
മലയാള തറവാട്ടില്‍ പി-യങ്ങു വാണതും
ഇടശ്ശേരിയും, ജിയും, അക്കിത്തവും ,
ആറ്റൂരും , ഒഎന്‍വി , വിഷ്ണു നാരായണനും
സുഗതയും, തലമുറകളെത്ര നിന്മുന്നില്‍ കുമ്പിട്ടു.

 സ്വര രാഗ  സംഗീത തേന്മഴ  പൊഴിക്കുന്ന 
മഴവില്ലിന്‍ ചാരുത മെയ്യാകെയണിയുന്ന
കരളിന്റെ പൂമുഖ തിണ്ണയില്‍
മോഹനരാഗം പാടും
ആരോമല്‍ പൈന്കിളിപെണ്ണായിരുന്നു നീ .

കാലം കഴിയവേ രൂപഭാവങ്ങള്‍  മാറി നീ
ചുട്ടു പൊള്ളുന്ന രോഷത്തിന്‍ കനലായി എരിഞ്ഞതും
മണ്ണിന്റെ, വിയര്‍പ്പിന്റെ  മണമുള്ള ,
ചോരയുടെ നിറമുള്ള
പെണ്മയുടെ കരുത്തുള്ള, 
ചേറിന്റെ ഗന്ധം വാര്‍ക്കുന്ന ,
കടലിന്റെ വന്യത തിളയ്ക്കുന്ന
മനസ്സിന്റെ ആഴങ്ങള്‍ താണ്ടുന്ന
ഭൂമിയുടെ വേരുകള്‍ തിരയുന്ന
കാടിന്റെ നന്മകള്‍ ചൊരിയുന്ന
പേശിയുടെ കരുത്തിനെയറിയുന്ന
നേരിന്റെ നേരിനെയറിയുന്ന
ഉഗ്രതാണ്ഡവ ശക്തിയായ് മാറിയതും നീ.  

നീയെന്റെ മനസ്സിന്റെ സ്വാന്തനം
നീയെന്റെ ജീവന്റെ താളം
നീയെന്റെ ഉണ്മയുടെ ഉണ്മ
നീയെന്റെ ശ്വാസത്തിന്‍ ധാര  
നിന്നില്‍ ഞാന്‍ നിറയട്ടെ ;
നിന്നില്‍ ഞാന്‍ അലിയട്ടെ
നിന്നില്‍ ഞാനറിയട്ടെ എന്നിലെ എന്നെ!







 

Tuesday, November 13, 2012

വിധിക്കപ്പെട്ടത്

കാലമൊരു പ്രളയാഗ്നി പോലെയെന്റെ
സിരകളില്‍ അഗ്നി പട ര്‍ത്തുംപോള്‍
ഉന്മാദത്തിന്റെ നീര്‍ച്ചുഴികളില്‍ പിടയു ന്നയുടലും
കത്തുന്ന തലച്ചോറുമായി കാലത്തിന്റെ അതിരുകളി ലേക്കൊരു യാത്ര.

കാലം; ഭൂതവുംഭാവിയുമായി യോജിക്കുന്ന
ബിന്ദുവില്‍ നിന്നാരംഭിക്കുകയും
അവിടെത്തന്നെ ഒടുങ്ങുകയും ചെയ്യുന്നുവെന്നു  പറഞ്ഞ്ഞത്
ഏതോ തീവണ്ടിയുടെ പൈലെറ്റ് .

ജീവിതം; സമാന്തര പാളങ്ങല്‍ക്കിടയിലൂടെയുള്ള
നൂല്‍പ്പാല മെന്നോതിയത്
ഏതോ കരിപിടിഫീസിലെ ;
ജീവിതം ശാപമെന്ന് സദാ ഉരുവിട്ടുകൊണ്ടിരിക്കുന്ന ഗുമസ്തന്‍

ഒന്ന് പ്രണയിക്കുവാന്‍ പോലും
നല്ലനേരം നോക്കണമെന്നു വിലപിച്ചത്
മംഗല്യ സൂത്രമണി യി ച്ച് 
സ്വന്തമാക്കിയ  കൂട്ടുകാരി .

നടുക്കടലി ലെ  ചെറു തോണി യുടെ ചാഞ്ചാട്ടം പോലെ
ആടിയുലയുന്നത് എന്റെജെവിതം.
ഈ തോണി തീര ത്ത ടുക്കുമോയെന്നു പ്രവചിക്കുവാന്‍
നോക്കേണ്ട ജാതകംപോലും;
എന്റെ ജീവിതത്തിന്റെ
ചൂടില്‍ കത്തിക്കരിഞ്ഞു പോയത്
എന്റെ വിധി!


Friday, November 9, 2012

നാഴികമണി നിലച്ച കാലം

നാഴികമണിയുടെ കാലം പിഴച്ചകാലം
നാട്ടിലെ സ്വപ്നക്കൂടാരത്തില്‍  നിന്നും അതിര്തിവിട്ടു
യാത്രയാകുന്നവററിയേണ്ടും വാര്‍ത്ത
നീല ജലാശയത്തിനു മുകളില്‍ കാര്‍മേഘങ്ങള്‍
കണ്ണെത്താ  ദൂരത്തോളം പടര്‍ന്നു കിടക്കുന്ന
നെല്ലിന്പാടങ്ങള്‍,  കടന്നു ഒതുക്കുകല്ലുകള്‍
കയറി, കാവിലെ അമ്മഭഗവതിക്ക് 
വഴിപാട്‌ നേര്‍ന്നു കാത്തു യാത്രയായി .........

 സെല്ലുലോയിഡില്‍ വിരിയുന്ന
വര്‍ണ്ണ പ്രപഞ്ചം;   ഒരു ദിവാസ്വപ്നം
പൂവണിയുന്ന ഒരു ഗ്രാമീണ കുമാരിയുടെ
ജീവിതത്തില്‍ നിന്നും ഒരേട്‌.

പൂക്കള്‍ വിരിയുന്ന യൌവനതുടിപ്പിനു മേലെ
കാര്‍മേഘങ്ങള്‍ നൃത്തം ചവിട്ടി തുടങ്ങിയപ്പോള്‍
അവള്‍ കാവിലമ്മയെ ഓര്‍ത്തു ; പിന്നെ ശക്തി സംഭരിക്കാന്‍
പെറ്റമ്മയെയും
ഇരുപത്തെട്ടു കരകള്‍ക്ക് നാഥയായ
മുപ്പാരിനും ഉടയവളായ 
ദേവി;  ഉടലിന്നു ഉടയവളുംനീയെ
 എന്റെ ഉയിരിന്നുനാഥയും നീയെ .

കാലം;  നാഴികമണി നിലച്ചകാലം
പട്ടണത്തിലെ സ്വപ്നക്കൂട്ടില്‍  നിന്നും
പിടയുന്ന ഉടലിന്നു മേലെ കാറ്റിനൊപ്പം
കാര്‍മേഘം നിന്ന് കളിയാടാന്‍
തുടങ്ങിയപ്പോള്‍ അവള്‍ പറഞ്ഞു
പോക കാറ്റേ; പോക കാര്‍മേഘമേ
എന്റെ ഉയിരിന്നും ഉടലിന്നും 
ഉടയോളായവള്‍ കാത്തിടും കാലമിത് 
നീ എന്റെ  പെണ്മയുടെ ലക്ഷ്മണ രേഖ  മുറിച്ചു
കടക്കുന്നതെങ്ങനെ ; കാര്‍മേഘം ആര്‍ത്തട്ടഹസിച്ചു
പറഞ്ഞു ; നീയിപ്പോള്‍ നീയല്ല നീ നിന്റെ മായയല്ലോ;
 കാറ്റു പാടിയതും , കാലം കാത്തു വെച്ചതും
എനിക്കുള്ള സ്വത്തു; നീ നിനക്കായി  ശേഖരിച്ചതൊക്കെയും പൊയ് !

കാലത്തിന്റെ അങ്ങേയറ്റത്ത്‌ വഴികണ്ട് പിടിക്കാന്‍
ശ്രമിച്ചു പരാജയപ്പെട്ട കുട്ടിയുടെ നടുക്കത്തോടെ
കാത്തു നിന്നു ; നാഴികമണി നിലച്ച കാലത്തില്‍
നിന്നും ആരവളെ ; രക്ഷിക്കും?
ഏതു നരിമടയിലെക്കാവും ഇനിയവളുടെ
യാത്ര!
സ്വയം രക്ഷിക്കപ്പെടുന്ന പെണ്മയുടെ
കരുത്തായി;  കാത്തു വരുന്നത് കാത്ത്
ഈ നരിമടയുടെ പുറത്തു കാത്തു നില്‍ക്കുക
മാത്രമാണ് വായനക്കാരുടെ പങ്കു
പുറത്തു വരുന്നത് പാലോ രക്തമോ
എന്ന് വിളിച്ചു ചൊല്ലാന്‍
കടപ്പെട്ടവന്‍ പീഡത്തിലേറിക്കഴിഞ്ഞു...
ബാക്കി നാളത്തെ വര്‍ത്ത മാനക്കടലാസില്‍
ശാന്തം പാപം!