Ettumanoor Visheshangal

Tuesday, April 16, 2013

ഒരശ്ലീല കവിത വരുത്തിവെച്ച വിന!


നല്ലയോന്നാന്തരം തറവാടിയെഴുത്തുകാരനായിരുന്നു
ഓണം,  വിഷു, എഴുത്തിനിരുത്ത് , മണ്ഡലകാലം
എട്ടുനോയ്മ്പ് , എന്നിങ്ങനെ  നാളും  തിഥിയും
പക്കവും നോക്കി  തരാതരം കവിതയെഴുതിയിരുന്ന
ഉത്തമോത്തമന്‍, പച്ചവെള്ളം  ചവച്ചുമാത്രം
കഴിച്ചിരുന്ന പൂര്‍ണ്ണ വെജിറ്റേറിയന്‍!

അങ്ങിനെയിരിക്കെയാണ്‌ ഒരശ്ലീല
കവിതയുടെ പിറവി ; ശാന്തം, പാപം ! 
കണ്ടകശ്ശെനി കൊണ്ടേ പോകൂയെന്നു
കണിയാര് പറഞ്ഞപ്പോള്‍ ചിരിച്ചു
തള്ളിയില്ലേ  എന്ന് നല്ലപാതി .
എന്ത് പറയാന്‍ വരാനുള്ളത്
വഴിയില്‍   തങ്ങില്ലല്ലോ
ന്യു  ജെനരേഷന്‍ സിനിമയുടെ
ഹാങ്ങ്‌ ഓവറിലാണെന്ന് വെണമെങ്കിലെനിക്കു
കയ്യൊഴിയാം ; എന്നാലും ഞാനെഴുതിയത്
അങ്ങനെയല്ലാതാകുകില്ലല്ലോ?
തന്തക്കു പിറന്ന കവിത തന്നെ.
ഇപ്പോള്‍ അവാര്‍ഡ്‌  സംവിധായകനെ
കാണുമ്പോള്‍ കമ്പോള  സിനിമക്കാരന്‍
മിണ്ടാതെ തലകുനിച്ചു നടന്നു പോകുന്നത്
പോലെ വൃത്തത്തിലും  അല്ലാതെയും
കവിത ചമയ്ക്കുന്നവര്‍ക്ക്  ഒരു കിറുകിറുപ്പ്‌
കവിതയുടെ വഴിയെ ഭരണിപ്പാട്ട്
പാടിയ ഈ കശ്മലനെ തൂക്കിലേറ്റാത്തത്
മുജ്ജന്മ സുകൃതം; ശിവ! ശിവ!      

 

Wednesday, April 10, 2013

വാല്ക്കണ്ണാടി


വാല്‍ക്കണ്ണാടിയില്‍ തെളിയുന്ന രൂപം എന്റേതെന്നു നീയും
ഏതു യുഗത്തിന്റെ  അന്ത്യത്തിലാണ് ഞാനിന്നു
നിന്റെ  വാല്‍ക്കണ്ണാടിയിലവതരിച്ചത്?
നീ  ഈ കാലമത്രയും തപസ്സു ചെയ്തത്
ഈ കരിമുകില്‍ വര്‍ണ്ണനെ  പ്രത്യക്ഷപ്പെടുത്താനോ
പഴയ സത്യവാന്റെയും സാവത്രിയുടെയും
കഥയ്കിന്നെന്തു  പ്രസക്തി
പ്രിയപ്പെട്ടവളെ നിന്റെ ചുടു ചുംബനത്തിന്റെ
ലഹരിയിലിന്നു ഞാന്‍ ശാപമോക്ഷം
തേടുന്ന ശിലയായി  മാറിയോ?
അഹല്യാമോക്ഷത്തിന്റെ ആണ്‍പതിപ്പ് 
പ്രണയാതുരനായ എന്റെ മനസ്സിലെ
തീക്കനലിന്നണയ്ക്കുവാന്‍ നിനക്കാകുമോ?
നിന്റെ ദംശ നത്തിലൊഴുകിയിറങ്ങുന്ന
വിഷത്തിനു എന്നിലെ ദാഹത്തിനെ
ശമിപ്പിക്കാനാകുമൊ?
ഞാനുമൊരു നീലകണ്ഠനായി ശമിക്കാത്ത
രൂക്ഷാമ്ലതിന്റെ മലവെള്ളപ്പാച്ചിലിനൊടുവില്‍
പര്‍വതപുത്രീ നിന്റെ  മുന്നില്‍ തീരത്തണയാന്‍
കൊതിക്കുന്ന ഒരു സാളഗ്രാമമായി
ഹിമശൈല ഭൂമികയില്‍  കാത്തിരിക്കട്ടെ.
ഏതു  യുഗത്തിലാവും നിന്റെ
കരസ്പര്‍ശത്താല്‍ എനിക്ക്
പാപമുക്തിയുണ്ടാവുക?
ഏതു  മുഹൂര്‍ത്തതിലാവും ആ
വാല്‍ക്കണ്ണാടിയില്‍ നിന്നും
എന്നെ  നിന്റെ  ഹൃദയത്തിലേക്ക്
ചേര്‍ത്ത് വെയ്ക്കുക.
പ്രിയ  പര്‍വതപുത്രീ നിന്റെ
കാല്ത്തളിരടിയില്‍  കിടന്നു
ഞെരിഞ്ഞമരാന്‍ എന്നാവും
ഈ പുല്ക്കൊടിക്കാവുക?!