പുറവടിവുകളിലൂടെ ചുണ്ടുകള്‍ നിന്നെത്തിരയുംപോള്‍
കെണിയൊരുക്കുന്ന ഒളികണ്ണ് ഒപ്പിയെടുക്കുന്നത്
നിന്നെ മാത്രമല്ല എന്റെ ജീവിതത്തിന്റെ
വിധികൂടിയാണ് .
ഊഷ്മളമായ ചുംബനം നിറയ്ക്കുന്നതു
ചുണ്ടുകളില്‍ മധുമാത്രമല്ല എന്റെ
മനസ്സിന്റെ സ്വഛതയില്‍ അലകടലിന്റെ
അലര്‍ച്ചകൂടിയാണ്
നാട്ടുപഴമകളിലെ മുളംകാറ്റില്‍
അലറിയെത്തുന്നത് നിന്റെ
സീല്ക്കാരത്തിന്റെ രതിസ്വരങ്ങളും
കട്ടുഭുജിക്കുന്നവന്റെ വിജയഭേരിയും.
നിന്റെ ചുണ്ടുകളുടെ പരിലാളനയില്‍
എന്റെ യൗവനംതളിരിടുമ്പോള്‍
പാതിവെന്ത ഇന്നലെയുടെ
ഓക്കാനവും ഛര്‍ദ്ദിയും നീയോര്‍ക്കാത്തതെത്ര നന്ന്
കെണിയന്ത്രങ്ങള്‍ കണ്ണ് തുറക്കാത്ത
പുതിയ ഇടനാഴികളിലൂടെ
നമുക്ക് നമ്മുടെ യാത്ര തുടരാം
സ്വാതന്ത്ര്യത്തിന്റെ വഴികള്‍
നമുക്കു വീണ്ടെടുക്കാം.
നാഴികമണികള്‍ ഓര്‍മ്മ പ്പെടുത്തുന്നത്
ആരംഭത്തിന്റെ അവസാനമല്ലാ
എന്നുപറഞ്ഞു നീയെന്നെ പുണരുമ്പോള്‍
ഞാന്‍ മിഴിതുറക്കുന്നത്
പുതിയ ലോകത്തിന്റെ സൂര്യോദയത്തിലേക്കോ
അതോ ഇരുണ്ട രാവിന്റെ ശ്മശാന മൂകതയിലെക്കോ?
കെണിയന്ത്രങ്ങള്‍ കണ്ണുതുറക്കാത്ത
ഇരുളിന്റെ ഇടനാഴികളില്‍
കാത്തിരിപ്പിന്റെയവസാനം
ഗുഹാ മുഖത്തു നിന്നുവരുന്നത്
പാലോ അതോ ചുടുരക്തമോ?
2 comments:
കെണിയന്ത്രങ്ങള്‍ വേണം ചിലപ്പോള്‍
പുതുലോകത്തിൻ സൂര്യോദയം വരവേൽക്കട്ടെ.
നല്ല കവിത
ശുഭാശംസകൾ...
Post a Comment