Ettumanoor Visheshangal

Thursday, October 4, 2012

ഈ സമയമില്ലാത്ത നേരത്ത് ........



നമ്മള്‍ എന്തിനു ജീവിക്കുന്നു  എന്നതില്‍ നിന്ന് മാറി
 ഞാനെന്തിനു ജീവിക്കുന്നു എന്ന തരത്തില്‍ ചിലരെങ്കിലും 
ചിന്തിച്ചു തുടങ്ങേണ്ടിയിരി ക്കുന്നു.

രാവിലെ ഇറങ്ങുമ്പോള്‍ ഈശ്വരാ
ഇന്ന് ഒരപകടവും കൂടാതെ തിരിച്ചെത്തണേ 
എന്ന് പ്രാര്‍ത്ഥിച്ചു ഇറങ്ങിയാലും (ദൈവത്തില്‍ വിശ്വസിക്കാതവര്‍ക്ക്
ഇവിടെ ഒഴിവാക്കി വായിക്കാം )
കാണുകയും കേള്‍ക്കുകയും ചെയ്യുന്ന അപകടങ്ങള്‍
ഓരോ ദിവസവും കൂടി കൂടി വരുന്നു. 
ആര്‍ക്കും സമയമില്ലാതെ നാം വാലിനു തീ പിടിച്ചപോലെ 
അങ്ങ്  പായുകയാനല്ലോ!

ഓരോരുത്തരും അവനവനിലേക്ക്‌ വല്ലാതെ 
ഒതുങ്ങികൂടിയിരിക്കുന്നു.  
ഞാന്‍, എന്റെ കുടുംബം, എന്റെ കുട്ടികള്‍, അവരുടെ വളര്‍ച്ച 
ഇതൊക്കെ മാത്രമായി ഒരുരുതരുടെയും ചിന്തകള്‍.

തന്റെ തൊട്ടപ്പുറത്തുള്ള വീട്ടില്‍ ഒരാള്‍ 
മരണത്തോട് മല്ലടിച്ച് കിടന്നാല്‍ പോലും ഭൂരിഭാഗം ആള്‍ക്കാരും 
അവരെ ഒന്ന് സന്ദര്‍ശിക്കാനോ ആ രോഗിയെ ഒന്ന് 
ആശ്വസിപ്പിക്കുവാനോ  ശ്രമിക്കാറില്ല.
നമ്മുടെ കുട്ടികളും ഇതേ രീതി പിന്തുടരുന്ന 
കാഴ്ചയാണ് കണ്ടു വരുന്നത്. 

നമുക്ക് മഹാത്മാക്കളെ പോലെ ജീവിക്കാന്‍ സാധിചെന്നു വരില്ല .
എന്നാല്‍ ഓരോ ദിവസവും നമ്മള്‍ ഇടപെടുന്ന  ആള്‍ക്കാര്‍ക്ക് 
സന്തോഷം പകരാന്‍ നമുക്ക് സാധിച്ചാലോ!ഔദ്യോഗിക ജീവിതതിലുള്ളവര്‍ 
ഇതെങ്ങനെ സാധിക്കും എന്ന് കരുതുന്നുണ്ടാവും. എപ്പോഴും 
ചിരിച്ചുകൊണ്ട് ജീവിക്കുവാന്‍ സാധിക്കുകയില്ല.
ശരി തന്നെ. എന്നാല്‍ നമ്മുടെ മുന്നില്‍ ഒരപേക്ഷയും ആയി വരുന്ന 
ഒരാളോട് അവരുടെ കാര്യങ്ങള്‍ ഒന്ന് ചോദിച്ചു മനസ്സിലാക്കാന്‍ നമുക്കായാലോ.
നിന്ന് തിരിയാന്‍ സമയമില്ലാത്തിടത്താണ് ഉപദേശം; നടക്കും സുഹൃത്തുക്കളേ,
മനസ്സുണ്ടായാല്‍ വഴിയും ഉണ്ടാകും.
ഇന്ന് നാം പറയുന്നത് കേള്‍ക്കാന്‍ ഒരു ചെവിയില്ല 
എന്നതാണ് നമ്മുടെ സമൂഹം നേരിടുന്ന ഏറ്റവും 
വലിയ ദുരന്തം!

വീട്ടില്‍ ചെന്നാല്‍ ഭാര്യ പറയുന്നത് കേള്‍ക്കാന്‍ സമയമില്ല.
കുട്ടികള്‍ പറയുന്നത് കേള്‍ക്കാന്‍ സമയമില്ല.
അയല്‍ക്കാരോട് ഒന്ന് കുശലം ചോദിയ്ക്കാന്‍ പോലും 
സമയമില്ല.

ഇത്രയും തിരക്കുള്ള മനുഷ്യനെ എന്റെ ജീവിതത്തില്‍ കണ്ടിട്ടേയില്ല; 
എന്ന് നാട്ടുകാരെ കൊണ്ടു പറയിച്ചേ 
ഞാനടങ്ങൂ എന്ന് കരുതി ജീവിക്കുന്നവര്‍ ഒരു നിമിഷം ചിന്തിക്കൂ. ഒരിക്കല്‍ നിങ്ങളും കൊതിക്കുന്ന ഒരു സമയം വരും. എന്തിനെന്നല്ലേ? നമ്മള്‍ പറയുന്ന കാര്യങ്ങള്‍ ആരെങ്കിലും ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍ 
എന്ന് കരുതുന്ന ഒരു കാലം. നമ്മുടെ പദ വിയും, പത്രാസുമെല്ലാം നഷ്ടപ്പെട്ട്‌ ഏകാന്തത്തയില്‍ 
നാം അകപ്പെടുന്ന ഒരു കാലം. 

അങ്ങ് റഷ്യയില്‍ മഴപെയ്യുന്നതിനു ഇപോഴേ കുട ചൂടാണോ എന്ന് ചോദിക്കുന്നവരോട് ഒന്ന് മാത്രം; 
പേമാരിയും,ഒരുള്പോട്ടലും  ഒക്കെ  ഒരുമിച്ചു വരുമ്പോള്‍ നാം നമ്മുടെ ഏകാന്തതയുടെ തുരുത്തില്‍,  ആരും സഹായത്തിനില്ലാതെ തനിച്ചായിരിക്കും തീര്‍ച്ച .








No comments: