Ettumanoor Visheshangal

Saturday, February 9, 2013

നീതിയുടെ തുലാസ്


കവിളുകളില്‍ നിന്ന് ഒഴുകിയ കണ്ണീര്‍ പുഴയില്‍
ജീവിതം ഒരു കൊച്ചുതോണി പോലെ-
നട്ടുച്ചയ്ക്കിരുട്ടു ബാധിച്ച ഒരു നിമിഷത്തില്‍
മനസ്സിലെ വന്യമൃഗം കാമജ്വരബാധിതനായി
മുക്രയിട്ടു,  കുതിചുചാടി അര്‍മാദിച്ചു
നിന്നെ നുകര്‍ന്നപ്പോള്‍ ഇല്ലാതായത്
 ആത്മാവായിരുന്നു; ജ്വരബാധിതമായി
പിടയുന്ന നിന്റെ ആത്മാവ്.

കവിളുകളില്‍ നിന്ന് ഒഴുകിയ കണ്ണീര്‍ പുഴയില്‍-
ചുമന്നിരുന്ന പാപത്തിന്റെ ഭാരമൊഴുക്കി; 
തീപാറുന്ന മധ്യാഹ്നത്തിന്റെ തീച്ചൂളയില്‍
എന്റെ അഹന്തയുടെ മേല്‍വസ്ത്രം ഉതിര്‍ന്നു വീണു;
ഞരമ്പുകളില്‍ ഒഴുകിയ കുറ്റബോധത്തിന്റെ
നിണമൊഴുക്കില്‍ ബാധിച്ച നീല നിറം
പടര്‍ന്നിരുന്നതുമാത്രം
ഒഴിവാക്കാനായില്ല.

കവിളുകളില്‍ നിന്ന് ഒഴുകിയ കണ്ണീര്‍ പുഴയില്‍-
നെഞ്ചകം പൊട്ടുകയായിരുന്നു 
നിന്നെ വേശ്യ , വേശ്യ  എന്ന് വിളിച്ചക്ഷേപിച്ചപ്പോള്‍

നിന്റെ കന്യാകാത്വം നശിപ്പിച്ച നരാധമന്‍
എന്ന പിടച്ചിലില്‍ ഉരുകകയായിരുന്നു;
നിന്റെ നീതിയുടെ തുലാസിന്റെ
സൂക്ഷിപ്പുകാരന്‍ ഞാനായിരുന്നു
എന്നത് തികച്ചും യാദൃശ്ചികം മാത്രം!



4 comments:

സൗഗന്ധികം said...

ശുഭാശംസകള്‍.....................................

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

:(

Unknown said...

Best Wishes

AnuRaj.Ks said...

നിന്റെ നീതിയുടെ തുലാസിന്റെ
സൂക്ഷിപ്പുകാരന്‍ ഞാനായിരുന്നു.....????