നല്ലയോന്നാന്തരം തറവാടിയെഴുത്തുകാരനായിരുന്നു
ഓണം, വിഷു, എഴുത്തിനിരുത്ത് , മണ്ഡലകാലം
എട്ടുനോയ്മ്പ് , എന്നിങ്ങനെ നാളും തിഥിയും
പക്കവും നോക്കി തരാതരം കവിതയെഴുതിയിരുന്ന
ഉത്തമോത്തമന്‍, പച്ചവെള്ളം ചവച്ചുമാത്രം
കഴിച്ചിരുന്ന പൂര്‍ണ്ണ വെജിറ്റേറിയന്‍!
അങ്ങിനെയിരിക്കെയാണ് ഒരശ്ലീല
കവിതയുടെ പിറവി ; ശാന്തം, പാപം !
കണ്ടകശ്ശെനി കൊണ്ടേ പോകൂയെന്നു
കണിയാര് പറഞ്ഞപ്പോള്‍ ചിരിച്ചു
തള്ളിയില്ലേ എന്ന് നല്ലപാതി .
എന്ത് പറയാന്‍ വരാനുള്ളത്
വഴിയില്‍ തങ്ങില്ലല്ലോ
ന്യു ജെനരേഷന്‍ സിനിമയുടെ
ഹാങ്ങ് ഓവറിലാണെന്ന് വെണമെങ്കിലെനിക്കു
കയ്യൊഴിയാം ; എന്നാലും ഞാനെഴുതിയത്
അങ്ങനെയല്ലാതാകുകില്ലല്ലോ?
തന്തക്കു പിറന്ന കവിത തന്നെ.
ഇപ്പോള്‍ അവാര്‍ഡ് സംവിധായകനെ
കാണുമ്പോള്‍ കമ്പോള സിനിമക്കാരന്‍
മിണ്ടാതെ തലകുനിച്ചു നടന്നു പോകുന്നത്
പോലെ വൃത്തത്തിലും അല്ലാതെയും
കവിത ചമയ്ക്കുന്നവര്‍ക്ക് ഒരു കിറുകിറുപ്പ്
കവിതയുടെ വഴിയെ ഭരണിപ്പാട്ട്
പാടിയ ഈ കശ്മലനെ തൂക്കിലേറ്റാത്തത്
മുജ്ജന്മ സുകൃതം; ശിവ! ശിവ!
5 comments:
വൃത്തത്തിലെഴുതിയാരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു
ശിവ! ശിവ!
ha ha
Nice
വഴിയിൽ തങ്ങാതെ വന്ന വിന.!
നന്നായി എഴുതി
ശുഭാശംസകൾ...
കവിതയുടെ വഴിയെ ഭരണിപ്പാട്ട്
പാടിയ ഈ കശ്മലനെ തൂക്കിലേറ്റാത്തത്
മുജ്ജന്മ സുകൃതം; ശിവ! ശിവ!
Post a Comment