Ettumanoor Visheshangal

Tuesday, April 16, 2013

ഒരശ്ലീല കവിത വരുത്തിവെച്ച വിന!


നല്ലയോന്നാന്തരം തറവാടിയെഴുത്തുകാരനായിരുന്നു
ഓണം,  വിഷു, എഴുത്തിനിരുത്ത് , മണ്ഡലകാലം
എട്ടുനോയ്മ്പ് , എന്നിങ്ങനെ  നാളും  തിഥിയും
പക്കവും നോക്കി  തരാതരം കവിതയെഴുതിയിരുന്ന
ഉത്തമോത്തമന്‍, പച്ചവെള്ളം  ചവച്ചുമാത്രം
കഴിച്ചിരുന്ന പൂര്‍ണ്ണ വെജിറ്റേറിയന്‍!

അങ്ങിനെയിരിക്കെയാണ്‌ ഒരശ്ലീല
കവിതയുടെ പിറവി ; ശാന്തം, പാപം ! 
കണ്ടകശ്ശെനി കൊണ്ടേ പോകൂയെന്നു
കണിയാര് പറഞ്ഞപ്പോള്‍ ചിരിച്ചു
തള്ളിയില്ലേ  എന്ന് നല്ലപാതി .
എന്ത് പറയാന്‍ വരാനുള്ളത്
വഴിയില്‍   തങ്ങില്ലല്ലോ
ന്യു  ജെനരേഷന്‍ സിനിമയുടെ
ഹാങ്ങ്‌ ഓവറിലാണെന്ന് വെണമെങ്കിലെനിക്കു
കയ്യൊഴിയാം ; എന്നാലും ഞാനെഴുതിയത്
അങ്ങനെയല്ലാതാകുകില്ലല്ലോ?
തന്തക്കു പിറന്ന കവിത തന്നെ.
ഇപ്പോള്‍ അവാര്‍ഡ്‌  സംവിധായകനെ
കാണുമ്പോള്‍ കമ്പോള  സിനിമക്കാരന്‍
മിണ്ടാതെ തലകുനിച്ചു നടന്നു പോകുന്നത്
പോലെ വൃത്തത്തിലും  അല്ലാതെയും
കവിത ചമയ്ക്കുന്നവര്‍ക്ക്  ഒരു കിറുകിറുപ്പ്‌
കവിതയുടെ വഴിയെ ഭരണിപ്പാട്ട്
പാടിയ ഈ കശ്മലനെ തൂക്കിലേറ്റാത്തത്
മുജ്ജന്മ സുകൃതം; ശിവ! ശിവ!      

 

5 comments:

ajith said...

വൃത്തത്തിലെഴുതിയാരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

ശിവ! ശിവ!

Unknown said...

ha ha
Nice

സൗഗന്ധികം said...

വഴിയിൽ തങ്ങാതെ വന്ന വിന.!

നന്നായി എഴുതി

ശുഭാശംസകൾ...

ജന്മസുകൃതം said...

കവിതയുടെ വഴിയെ ഭരണിപ്പാട്ട്
പാടിയ ഈ കശ്മലനെ തൂക്കിലേറ്റാത്തത്
മുജ്ജന്മ സുകൃതം; ശിവ! ശിവ!