1.
''പ്രണയം ഏതു തുറക്കാത്ത വാതിലുകളും തുറക്കുന്നു.
ഏതു പർവ്വതങ്ങളും കീഴടക്കുന്നു.
ഏതു കടലുകളും നീന്തിക്കയറുന്നു.
ഏതു വറ്റിയ പുഴകളിലും തെളിനീരായി നിറയുന്നു.
ഏതു കരിഞ്ഞുണങ്ങിയ പാടത്തും പുതുനാമ്പായി മുളയ്ക്കുന്നു
ഏതു ചുണ്ടുകളിലും ചുംബനപ്പൂവായി വിടരുന്നു.
പ്രണയം എന്നിൽ നീയായി വിടരുന്നു."
''പ്രണയം ഏതു തുറക്കാത്ത വാതിലുകളും തുറക്കുന്നു.
ഏതു പർവ്വതങ്ങളും കീഴടക്കുന്നു.
ഏതു കടലുകളും നീന്തിക്കയറുന്നു.
ഏതു വറ്റിയ പുഴകളിലും തെളിനീരായി നിറയുന്നു.
ഏതു കരിഞ്ഞുണങ്ങിയ പാടത്തും പുതുനാമ്പായി മുളയ്ക്കുന്നു
ഏതു ചുണ്ടുകളിലും ചുംബനപ്പൂവായി വിടരുന്നു.
പ്രണയം എന്നിൽ നീയായി വിടരുന്നു."
2.
'മനുഷ്യനെ, അവൻറെ നഷ്ടപ്പെട്ട ആറാമിന്ദ്രിയം പോലെതന്നെ, നഷ്ടപ്പെട്ട ജാഗ്രതയും, മറ്റുള്ളവരുടെ അടിമയും വിധേയനുമാകാൻ പ്രേരിപ്പിക്കുന്നു.'
'മനുഷ്യനെ, അവൻറെ നഷ്ടപ്പെട്ട ആറാമിന്ദ്രിയം പോലെതന്നെ, നഷ്ടപ്പെട്ട ജാഗ്രതയും, മറ്റുള്ളവരുടെ അടിമയും വിധേയനുമാകാൻ പ്രേരിപ്പിക്കുന്നു.'
3.
'സൗഹൃദങ്ങൾ നമ്മളെ കുളിർ കാറ്റുപോലെ തഴുകിയാശ്വസിപ്പിക്കുകയും, മുരളീഗാനംപോലെ നമുക്ക് ശാന്തിപകരുകയും, നറുനിലാവുപോലെ നമ്മുടെ മനസ്സിനെ പുളകിതമാക്കുകയും, പുഴയിലെ തെളിനീരിൻറെ തണവുപോലെ കുളിരലക്കയ്യുകളാൽ നമ്മെ പുണരുകയും ചെയ്യുന്നു.!'
'സൗഹൃദങ്ങൾ നമ്മളെ കുളിർ കാറ്റുപോലെ തഴുകിയാശ്വസിപ്പിക്കുകയും, മുരളീഗാനംപോലെ നമുക്ക് ശാന്തിപകരുകയും, നറുനിലാവുപോലെ നമ്മുടെ മനസ്സിനെ പുളകിതമാക്കുകയും, പുഴയിലെ തെളിനീരിൻറെ തണവുപോലെ കുളിരലക്കയ്യുകളാൽ നമ്മെ പുണരുകയും ചെയ്യുന്നു.!'
4.
''സൗഹൃദക്കിളിവാതിലിലൂടെ ഞാൻ നിന്നെ കണ്ടു, നിന്നെയറിഞ്ഞു;
പക്ഷേ നിൻറെ അകമിപ്പോഴും എനിക്കു പുറംതിരിഞ്ഞു നില്ക്കുന്നു."
''സൗഹൃദക്കിളിവാതിലിലൂടെ ഞാൻ നിന്നെ കണ്ടു, നിന്നെയറിഞ്ഞു;
പക്ഷേ നിൻറെ അകമിപ്പോഴും എനിക്കു പുറംതിരിഞ്ഞു നില്ക്കുന്നു."
5.
'ഓരോ സൗഹൃദങ്ങളും നിങ്ങളാരെന്നും എന്തെന്നും, എങ്ങിനെയന്നും നിങ്ങളെ അറിയിക്കുന്ന ഉരകല്ലുകളാണ്.'
'ഓരോ സൗഹൃദങ്ങളും നിങ്ങളാരെന്നും എന്തെന്നും, എങ്ങിനെയന്നും നിങ്ങളെ അറിയിക്കുന്ന ഉരകല്ലുകളാണ്.'
6.
'മറ്റുള്ളവരെ പല്ലും നഖവും ഉപയോഗിച്ച് വിമർശിക്കുന്നവർ എന്തുകൊണ്ടാണ് തൻറെ നേരെ ഉയരുന്ന ഒരു ചെറുവിരലനക്കത്തിൽപോലും അസ്വസ്ഥരാകുന്നത്? മറ്റുള്ളവരുടെ ജീവിതവും തൻറെ ജീവിതംപോലെ വിലപ്പെട്ടതാണെന്ന് നാം എന്തുകൊണ്ടു മറക്കുന്നു!'
'മറ്റുള്ളവരെ പല്ലും നഖവും ഉപയോഗിച്ച് വിമർശിക്കുന്നവർ എന്തുകൊണ്ടാണ് തൻറെ നേരെ ഉയരുന്ന ഒരു ചെറുവിരലനക്കത്തിൽപോലും അസ്വസ്ഥരാകുന്നത്? മറ്റുള്ളവരുടെ ജീവിതവും തൻറെ ജീവിതംപോലെ വിലപ്പെട്ടതാണെന്ന് നാം എന്തുകൊണ്ടു മറക്കുന്നു!'
7.
"സ്നേഹം, പ്രണയം, രതി ഇവ പരസ്പരം കണ്ണുപൊത്തിക്കളിക്കുന്ന കളിവീടല്ലയോ ജീവിതം."
"സ്നേഹം, പ്രണയം, രതി ഇവ പരസ്പരം കണ്ണുപൊത്തിക്കളിക്കുന്ന കളിവീടല്ലയോ ജീവിതം."
8.
നമ്മുടെയൊക്കെ മോഹങ്ങൾ മൊട്ടിട്ടു പൂവായ് വിരിയുമെന്നുള്ള പ്രതീക്ഷയാണ് പലപ്പോഴും മുന്നോട്ടുള്ള ജീവിതയാത്രയുടെ ചാലകശക്തി. എന്നിരുന്നാലും ഏതു തരത്തിലുള്ള പ്രതിസന്ധികളും മോഹഭംഗങ്ങളും ഉണ്ടായേക്കാം എന്നുള്ള കരുതൽ ജീവിതത്തെ കൂടുതൽ യാഥാർത്ഥ്യബോധത്തോടെ കാണുന്നതിന് നമ്മെ പ്രേരിപ്പിക്കുകയും വഴിനടത്തുകയും ചെയ്യും.
നമ്മുടെയൊക്കെ മോഹങ്ങൾ മൊട്ടിട്ടു പൂവായ് വിരിയുമെന്നുള്ള പ്രതീക്ഷയാണ് പലപ്പോഴും മുന്നോട്ടുള്ള ജീവിതയാത്രയുടെ ചാലകശക്തി. എന്നിരുന്നാലും ഏതു തരത്തിലുള്ള പ്രതിസന്ധികളും മോഹഭംഗങ്ങളും ഉണ്ടായേക്കാം എന്നുള്ള കരുതൽ ജീവിതത്തെ കൂടുതൽ യാഥാർത്ഥ്യബോധത്തോടെ കാണുന്നതിന് നമ്മെ പ്രേരിപ്പിക്കുകയും വഴിനടത്തുകയും ചെയ്യും.
9.
ജീവിതം നല്ലതുമാത്രം തരുന്ന, ഒരക്ഷയപാത്രംപോലെ ഒരിക്കലും അവസാനിക്കാത്ത മോഹങ്ങളെ പൂർത്തീകരിക്കുന്ന, നീയെന്ന മരീചികയെ യാഥാർത്ഥ്യമാക്കിത്തരുന്ന, സങ്കല്പമായി എന്നും തുടരുന്നതുകൊണ്ടാണ്, ഞാൻ ഞാനായിരിക്കുന്നത്!
ജീവിതം നല്ലതുമാത്രം തരുന്ന, ഒരക്ഷയപാത്രംപോലെ ഒരിക്കലും അവസാനിക്കാത്ത മോഹങ്ങളെ പൂർത്തീകരിക്കുന്ന, നീയെന്ന മരീചികയെ യാഥാർത്ഥ്യമാക്കിത്തരുന്ന, സങ്കല്പമായി എന്നും തുടരുന്നതുകൊണ്ടാണ്, ഞാൻ ഞാനായിരിക്കുന്നത്!
10.
"സ്ത്രീയേ, നീയെൻറെ ജീവിതത്തിൻറെ അവകാശിയും അടയാളവുമാകുന്നു."
"സ്ത്രീയേ, നീയെൻറെ ജീവിതത്തിൻറെ അവകാശിയും അടയാളവുമാകുന്നു."
1 comment:
തത്വങ്ങളാണല്ലോ!!
Post a Comment