Ettumanoor Visheshangal

Monday, October 29, 2012

നുണയെന്ന സത്യം

ജീവിതം വലിയ നുണകളുടെ കൂമ്പാരമാണെന്ന്
പഠിപ്പിച്ചത് ജീവിതം തന്നെ.
നുണകള്‍ കോട്ടകള്‍ കെട്ടി
ജീവിതത്തിന് സംരക്ഷണം നല്കി വന്നു.
മനസ്സില്‍ പ്രാകികൊണ്ട് ആശംസകള്‍ ചൊരിഞ്ഞതും
ചിരിച്ചു കൊണ്ട് ആത്മാര്‍ത്ഥ സുഹൃത്തിനെ വഞ്ചിച്ചതും
മനസ്സില്‍ നൂറായിരം അശ്ലീലചിന്തകളേറ്റികൊണ്ട്
വെള്ളരി പ്രാവിനെപ്പോലെ കുറുകിയതും
ഓഫീസില്‍ മറ്റുള്ളവര്‍ കഴുതകളെപ്പോലെ പണിയെടുക്കുമ്പോള്‍
അപ്പുറത്തു പോയിരുന്നു കാമുകനുമായി/കാമുകിയുമായി ഫോണില്‍
സൈ്വര്യ സല്ലാപം നടത്തിയതും
ബാങ്ക് അക്കൗണ്ടില്‍ ആവശ്യത്തിനു പണമുണ്ടായിരിക്കെ
അയലത്തുകാരന്റെ കുട്ടി ന്യുമോണിയ പിടിച്ച്
ആശുപത്രിയില്‍ കിടന്നപ്പോള്‍ അന്‍പതു രൂപാ കടം ചോദിച്ചത്
കൊടുക്കാതിരുന്നതും
ബ്ലൂഫിലിം കണ്ടിട്ട്; പിറ്റെ ദിവസം സ്‌ക്കൂള്‍ കുട്ടികള്‍ക്ക്
സാംസ്‌ക്കാരിക മൂല്യ ശോഷണത്തെക്കുറിച്ച് ക്ലാസ്സെടുത്തതും,
ബീഫ് ഫ്രൈയും പൊറോട്ടയും കഴിച്ചതിന്റെ പിന്നാലെ
വെജിറ്റേറിയന്‍ ഭക്ഷണമാത്രം ശീലമാക്കണമെന്ന് ക്ലാസ്സെടുത്തതും,
................................ഭാര്യയോട്/ഭര്‍ത്താവിനോട് സത്യമെന്നാണയിട്ടതും
..........................ബസ്സുവൈകിയതുകൊണ്ടെന്ന് ഓഫിസില്‍ പറഞ്ഞതും
..................................................സുഹൃത്തിന്റെ ഭാര്യയോട്/

ഭര്‍ത്താവിനോട് അവന്‍/അവള്‍  തനിച്ചല്ല രേവതി/ഗോപാലകൃഷ്ണനൊ ക്കൊപ്പമാണ് 
എന്ന് മുക്കലും മൂളലോടെയും പറഞ്ഞതും
.............................ആഫിസില്‍ വളരെയേറെ ജോലിയുള്ളതുകൊണ്ടാണ്
വൈകിയെന്നു ഭാര്യയോട്/ഭര്‍ത്താവിനോട് പറഞ്ഞതുമൊക്കെ
മനസ്സില്‍ നിറഞ്ഞ് കവിഞ്ഞിപ്പോള്‍ ജീവിതം തന്നെ നുണയേത്, സത്യമേത്
എന്ന് തിരിച്ചറിവില്ലാത്ത ഒരവസ്ഥയില്‍
എത്തിച്ചേരുമ്പോള്‍
അഭയമൊന്നുമാത്രം; ജീവിതം നുണകള്‍കൊണ്ടു പൊതിഞ്ഞ
ഒരശ്ലീലതയെന്ന സത്യം!

1 comment:

ajith said...

ശ്ശോ..ഈ നുണയന്മാരെക്കൊണ്ട് തോറ്റു