ചെന്താമര പട്ടുതറ്റുടുത്ത് , വൃതമാലചാര്‍ത്തി
നെറ്റിയില്‍ കുങ്കുമകുറി പൂശി
കൊഴുത്ത ശരീരം കുലുക്കികുലുക്കിയവന്‍
എത്തിടുന്നീക്കോഴി നേര്‍ച്ചക്കോഴി.
കൂട്ടരില്‍ കേമനവനെന്നുകണ്ടമ്മ-
ചൊല്ലീ കാക്കയും പൂച്ചയും രാണ്ചാതെ കാക്കണേ.
കാതതിടുകെന്നമ്മേയെന്‍ മണിക്കുട്ടനെ
കാവിലമ്മ ഭഗവതിയെ....
അമ്മതന്‍ പുന്നാരമണിക്കുട്ടന്‍
പുന്നാരം ചൊല്ലി ചൊല്ലി കുണുങ്ങി കുണുങ്ങി
വളര്‍ന്നു ; വലുതായി
നാട്ടിലെ പെണ്‍മണികള്‍ തന്‍കാമസ്വരൂപനായി.
ആനയുമമ്പാരിയും താളമേളങ്ങളും
പൂത്തിരി വെടിക്കെട്ടും
പ്രതീക്ഷിച്ചവന്‍ ഉത്സവ കൊടിയേറ്റ
വേളയില്‍ നില്‍ക്കുന്നൂ
സുന്ദരന്‍ കുഞ്ഞന്‍
നേര്‍ച്ചക്കൊഴി
ചിരിച്ചു കളിച്ചുകൊണ്ടവന്‍
എത്തിയീ ബലിഭൂമിയില്‍
കോമരംപോലെ രിപുക്കള്‍
ആര്‍ത്തട്ടഹസിചെത്തവേ
താളം മുറുകീടുമ്പോള്‍
വായ്ത്താരിയുയര്‍ന്നീടുമ്പോള്‍
ഒരുമിന്നല്‍ പ്രകാശം പോലെ
ഉയര്‍ന്നുതാണ വാള്‍ത്തലയില്‍
നിന്നും ചിതറിയ ചോരയില്‍
കുളിച്ചു പിടഞ്ഞീടുന്നു നേര്‍ച്ചക്കോഴി.
എന്തിനെന്നറിയാതെ ആര്‍ക്കുവേണ്ടിയെന്നറിയാതെ
ജീവിതം ഹോമിച്ച നേര്‍ച്ച്ച ക്കോഴിയവന്‍
പുനര്‍ജനിചീടും നാളെയും മറ്റന്നാളും
വ്യത്യസ്ത രൂപങ്ങളില്‍ വ്യത്യസ്ത കാലങ്ങളില്‍
ആരുടെയൊക്കെയോ വാളിന്‍
തലപ്പിനു ദാഹമകറ്റാന്‍.
(കടപ്പാട് ഗൂഗിള്‍ )
1 comment:
നേര്‍ച്ചക്കോഴികള്‍ പിന്നെ വേണ്ടേ..???
Post a Comment