Ettumanoor Visheshangal

Wednesday, November 21, 2012

കൂടുവിട്ടു കൂടുമാറ്റം (:-D)


 ഇപ്പോള്‍  എഴുതാന്‍ ഭയമാണ്
കൈകളുടെയും കാലുകളുടെയും
പ്രവര്‍ത്തനങ്ങള്‍ക്ക്  അവ  തന്നെ വേണമല്ലോ

കഥാപാത്രങ്ങള്‍ക്ക്  അലിംഗ നാമം മാത്രമേ കൊടുക്കാറുള്ളൂ...
പെണ്ണെഴുത്തു കാരും ആണെഴുത്തുകാരും രണ്ടിലുംപെടാത്തയെഴുത്തുകാരും
പിന്നെ വഴക്കുണ്ടാക്കില്ലല്ലോ
മതം, ജാതി, നിറം,സമ്പത്ത് , രാഷ്ട്രീയം  അങ്ങനെയൊ ന്നിനെയും
എഴുത്തില്‍  സൂചിപ്പിക്കാറില്ല .
എഴുത്തെ പ്പോഴും  എങ്ങും തൊടാതെ
നിന്നാല്‍ നമ്മള്‍ 'സേഫ്' ആകുമല്ലോ.

ആത്മ ഭാഷണങ്ങള്‍ കഴിവതും കുറ യ്ക്കാ റാ ണ്  പതിവ്..
നിരൂപകര്‍, ആത്മരതിയുടെ കവി.
എന്ന് വിളിച്ചു പിന്നെ വിമര്‍ശിക്കില്ലല്ലോ.
പിന്നെ പറയാന്‍ മാത്രം ഒന്നുമില്ലെന്നത് വേറെ കാര്യം!


കേരളത്തെ ക്കുറിച്ച്  കഴിവതും എഴുതാതിരിക്കാന്‍  ശ്രമിക്കും
നാളെയും ഇവിടെ ജീവിക്കേണ്ടതല്ലേ.
അ തുകൊണ്ട്  മൂന്നാം ലോകരാഷ്ട്രങ്ങളിലെ
മറ്റു  മേച്ചി ല്‍പ്പുറ ങ്ങളാണ് പഥ്യം.

വായനക്കാര്‍ കൂടുതലും പുരോഗമന വാദികളാ യതിനാല്‍
പകല്‍ നേരം ഭൌതിക വാദിയും
മറ്റു സമയങ്ങളില്‍ ഒരു  ആത് മീയ വാദിയുമാണ്  കവി
എന്നത് പരസ്യമായ രഹസ്യം.

നിരൂപകരെയും,  മറ്റുപെരുന്തച്ച്ചന്‍ കവികളെയും
കണ്ടാല്‍, മുണ്ട് മടക്കിക്കുത്തഴിച്ചിട്ട്‌
സാഷ്ടാംഗം നമസ്കരിക്കും; മുട്ടിലി ഴയും
ഒരു നല്ല കാലം വരുന്നത് ഏ തു വഴിക്കാണെന്ന് ആരറിഞ്ഞു.
ഒരവാര്‍ഡ് , ചിലപ്പോള്‍ അവരുടെ അഭിമുഖങ്ങളില്‍ പത്തുപതിനഞ്ചു ,
കവികളുടെ പേര് പറഞ്ഞു  പോകുന്നതില്‍, ഒരു പെരാ യി നമ്മളും,
കിടക്കട്ടെ നിക്ഷേപം അവിടെയും.
അവര്‍ക്കൊപ്പം  ബാസ്സറ്റോപ്പില്‍ യാദൃചികമായി
കണ്ടപ്പോള്‍ ഇടിച്ചുകയറി പരിചയപ്പെട്ടു
അടുത്തുകണ്ട അപരിചിതനോട് കെഞ്ചി
മൊബൈലില്‍ എടുത്ത ചിത്രം
ഞങ്ങള്‍ തമ്മില്‍ ജനിച്ചപ്പോള്‍ മുതല്‍
പരിചയക്കാര്‍ എന്ന  മട്ടില്‍
പ്രസിദ്ധീകരിക്കും .

ഈ കൂടുവിട്ടു കൂടുമാറ്റം
എന്നവസാനിക്കും?
നട്ടെല്ലെന്നൊരു സാധനം
ഇളക്കിയെടുത്തു പരിയമ്പുറത്തു വച്ചിട്ടാണ ല്ലോ
എഴുതാന്‍ തുടങ്ങിയത്.
അല്ലെങ്കിലും നിങ്ങളിതനുഭവിക്കണം
വായനക്കാരേ
നിങ്ങള്‍ അനുഭവിക്കണം!
കവിയുടെ  രചനകള്‍ 
വായിച്ചു വായിച്ചു നിങ്ങള്‍
അനുഭവിച്ചു മരിക്കണം.














 




1 comment:

ajith said...

പിടിച്ചുനില്‍ക്കേണ്ടേ

മുട്ടിലിഴഞ്ഞിട്ടായാലും...!!