Ettumanoor Visheshangal

Friday, November 9, 2012

നാഴികമണി നിലച്ച കാലം

നാഴികമണിയുടെ കാലം പിഴച്ചകാലം
നാട്ടിലെ സ്വപ്നക്കൂടാരത്തില്‍  നിന്നും അതിര്തിവിട്ടു
യാത്രയാകുന്നവററിയേണ്ടും വാര്‍ത്ത
നീല ജലാശയത്തിനു മുകളില്‍ കാര്‍മേഘങ്ങള്‍
കണ്ണെത്താ  ദൂരത്തോളം പടര്‍ന്നു കിടക്കുന്ന
നെല്ലിന്പാടങ്ങള്‍,  കടന്നു ഒതുക്കുകല്ലുകള്‍
കയറി, കാവിലെ അമ്മഭഗവതിക്ക് 
വഴിപാട്‌ നേര്‍ന്നു കാത്തു യാത്രയായി .........

 സെല്ലുലോയിഡില്‍ വിരിയുന്ന
വര്‍ണ്ണ പ്രപഞ്ചം;   ഒരു ദിവാസ്വപ്നം
പൂവണിയുന്ന ഒരു ഗ്രാമീണ കുമാരിയുടെ
ജീവിതത്തില്‍ നിന്നും ഒരേട്‌.

പൂക്കള്‍ വിരിയുന്ന യൌവനതുടിപ്പിനു മേലെ
കാര്‍മേഘങ്ങള്‍ നൃത്തം ചവിട്ടി തുടങ്ങിയപ്പോള്‍
അവള്‍ കാവിലമ്മയെ ഓര്‍ത്തു ; പിന്നെ ശക്തി സംഭരിക്കാന്‍
പെറ്റമ്മയെയും
ഇരുപത്തെട്ടു കരകള്‍ക്ക് നാഥയായ
മുപ്പാരിനും ഉടയവളായ 
ദേവി;  ഉടലിന്നു ഉടയവളുംനീയെ
 എന്റെ ഉയിരിന്നുനാഥയും നീയെ .

കാലം;  നാഴികമണി നിലച്ചകാലം
പട്ടണത്തിലെ സ്വപ്നക്കൂട്ടില്‍  നിന്നും
പിടയുന്ന ഉടലിന്നു മേലെ കാറ്റിനൊപ്പം
കാര്‍മേഘം നിന്ന് കളിയാടാന്‍
തുടങ്ങിയപ്പോള്‍ അവള്‍ പറഞ്ഞു
പോക കാറ്റേ; പോക കാര്‍മേഘമേ
എന്റെ ഉയിരിന്നും ഉടലിന്നും 
ഉടയോളായവള്‍ കാത്തിടും കാലമിത് 
നീ എന്റെ  പെണ്മയുടെ ലക്ഷ്മണ രേഖ  മുറിച്ചു
കടക്കുന്നതെങ്ങനെ ; കാര്‍മേഘം ആര്‍ത്തട്ടഹസിച്ചു
പറഞ്ഞു ; നീയിപ്പോള്‍ നീയല്ല നീ നിന്റെ മായയല്ലോ;
 കാറ്റു പാടിയതും , കാലം കാത്തു വെച്ചതും
എനിക്കുള്ള സ്വത്തു; നീ നിനക്കായി  ശേഖരിച്ചതൊക്കെയും പൊയ് !

കാലത്തിന്റെ അങ്ങേയറ്റത്ത്‌ വഴികണ്ട് പിടിക്കാന്‍
ശ്രമിച്ചു പരാജയപ്പെട്ട കുട്ടിയുടെ നടുക്കത്തോടെ
കാത്തു നിന്നു ; നാഴികമണി നിലച്ച കാലത്തില്‍
നിന്നും ആരവളെ ; രക്ഷിക്കും?
ഏതു നരിമടയിലെക്കാവും ഇനിയവളുടെ
യാത്ര!
സ്വയം രക്ഷിക്കപ്പെടുന്ന പെണ്മയുടെ
കരുത്തായി;  കാത്തു വരുന്നത് കാത്ത്
ഈ നരിമടയുടെ പുറത്തു കാത്തു നില്‍ക്കുക
മാത്രമാണ് വായനക്കാരുടെ പങ്കു
പുറത്തു വരുന്നത് പാലോ രക്തമോ
എന്ന് വിളിച്ചു ചൊല്ലാന്‍
കടപ്പെട്ടവന്‍ പീഡത്തിലേറിക്കഴിഞ്ഞു...
ബാക്കി നാളത്തെ വര്‍ത്ത മാനക്കടലാസില്‍
ശാന്തം പാപം!



1 comment:

ajith said...

നാഴികമണി നിലച്ചാലും നാഴിക ഓട്ടം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. സംഭവങ്ങളും.

കവിത നന്നായിട്ടുണ്ട്