Ettumanoor Visheshangal

Friday, December 14, 2012

നഗ്നശില്പങ്ങള്‍


തെരുവിലെ ശില്പത്തിന്റെ ജീവിതം ;
കളിപറയാനും, കാതില്‍ അശ്ലീലം ചൊല്ലി ചിരിക്കാനും
കാഴ്ചക്കാര്‍ക്ക് അവസരം നല്കി ;
മറയേണ്ടിടം മറയ്ക്കാതെ  ശില്പമുണ്ടാക്കുന്നത്
ശില്പിയുടെ ആവിഷ്ക്കാര സ്വാതന്ത്ര്യ പ്രശ്നമത്രേ 
എന്നാലും സൂര്യന്‍ ഉദിക്കുമ്പോള്‍ മുതല്‍
തലകുമ്പിട്ടു കത്തുന്ന വെയിലില്‍
നഗ്നയായി നില്‍ക്കേണ്ടത്   വിധി!

ഉടല്‍ മറയാന്‍ എനിക്കെന്റെ നീണ്ട
തലമുടി മാത്രം.
 മാറുമറയ്ക്കാന്‍ സമരം ചെയ്ത നാട്ടില്‍
 ആഭരണങ്ങള്‍ അണിയാന്‍ സമരംചെയ്ത ഇവിടെ  
ഒരു കയ്യില്‍ മണ്‍ കുടവുമായി
ഞാനെന്തിനു നഗ്നയായി
ഈ ആള്‍ക്കൂട്ടത്തിനു നടുവില്‍ നില്‍ക്കണം
നാടന്‍ പെണ്ണിനു നാണം മറയ്ക്കുവാന്‍
സ്വന്തം കണ്ണുകളടയ്ക്കുക മാത്രമേ നിവൃത്തിയുള്ളോ ?
 ശില്പി ഇനിയും ഉടല്‍ നഗ്നമായ
ശില്പങ്ങള്‍ ഉണ്ടാക്കിക്കൊണ്ടേയിരിക്കും

നഗ്നത എത്ര മനോഹരം !
കാണുന്നവരുടെ മനസ്സിലാണത്രേ
അശ്ലീലം ഉടലെടുക്കുന്നത്‌
എന്നിട്ടെന്തേ ഒരു പുരുഷന്റെ
നഗ്നശില്പം
പണി തീര്‍ത്ത് ഈ
പൊരിവെയിലത്ത് നിര്‍ത്താ ത്തത്?
തന്റെയും  തന്നെ പ്പോലള്ള വരുടെ യും
  പൌരുഷസൌന്ദര്യ ത്തെക്കുറി ച്ചുള്ള
സന്ദേ ഹമോ ശില്പിയെ
വേ വലാതിപ്പെടുതുന്നത്?


സ്ത്രീയി ല്ലാതെ
തനിക്കു നിലനില്പ്പില്ലെന്ന
മഹാസത്യം മനസ്സ്സിലാക്കിയ
പുരുഷന്‍ അവളെ തന്റെ
ചൊല്‍പ്പടിക്ക് നിര്‍ത്താന്‍
നിര്‍മ്മിച്ച
നഗ്നമായ സത്യമെത്രെ
നഗ്നത മനോഹരമെന്ന (?)
നഗ്നമായ നുണ!





1 comment:

സൗഗന്ധികം said...

കല്ലിനുമുണ്ടൊരു കഥ പറയാൻ.....
നല്ലത്....
ശുഭാശംസകൾ....