Ettumanoor Visheshangal

Tuesday, November 13, 2012

വിധിക്കപ്പെട്ടത്

കാലമൊരു പ്രളയാഗ്നി പോലെയെന്റെ
സിരകളില്‍ അഗ്നി പട ര്‍ത്തുംപോള്‍
ഉന്മാദത്തിന്റെ നീര്‍ച്ചുഴികളില്‍ പിടയു ന്നയുടലും
കത്തുന്ന തലച്ചോറുമായി കാലത്തിന്റെ അതിരുകളി ലേക്കൊരു യാത്ര.

കാലം; ഭൂതവുംഭാവിയുമായി യോജിക്കുന്ന
ബിന്ദുവില്‍ നിന്നാരംഭിക്കുകയും
അവിടെത്തന്നെ ഒടുങ്ങുകയും ചെയ്യുന്നുവെന്നു  പറഞ്ഞ്ഞത്
ഏതോ തീവണ്ടിയുടെ പൈലെറ്റ് .

ജീവിതം; സമാന്തര പാളങ്ങല്‍ക്കിടയിലൂടെയുള്ള
നൂല്‍പ്പാല മെന്നോതിയത്
ഏതോ കരിപിടിഫീസിലെ ;
ജീവിതം ശാപമെന്ന് സദാ ഉരുവിട്ടുകൊണ്ടിരിക്കുന്ന ഗുമസ്തന്‍

ഒന്ന് പ്രണയിക്കുവാന്‍ പോലും
നല്ലനേരം നോക്കണമെന്നു വിലപിച്ചത്
മംഗല്യ സൂത്രമണി യി ച്ച് 
സ്വന്തമാക്കിയ  കൂട്ടുകാരി .

നടുക്കടലി ലെ  ചെറു തോണി യുടെ ചാഞ്ചാട്ടം പോലെ
ആടിയുലയുന്നത് എന്റെജെവിതം.
ഈ തോണി തീര ത്ത ടുക്കുമോയെന്നു പ്രവചിക്കുവാന്‍
നോക്കേണ്ട ജാതകംപോലും;
എന്റെ ജീവിതത്തിന്റെ
ചൂടില്‍ കത്തിക്കരിഞ്ഞു പോയത്
എന്റെ വിധി!


2 comments:

വിവക്ഷു said...

കൊള്ളാം

ajith said...

വല്ലാത്ത വിധി