Ettumanoor Visheshangal

Thursday, November 8, 2012

നിഴലും വെളിച്ചവും

എന്റെ ദിനരാത്ര ങ്ങള്‍ക്ക് മേല്‍ ഒരു കരിമ്പടം പോലെ
നിന്റെ ഓര്‍മ്മകള്‍; കാലത്തിന്റെ കൈവഴികളില്‍
ഞാന്‍ അഴിച്ചിട്ട ഉത്തരീയം പോലെ നിന്റെ നിഴല്‍പ്പാടുകള്‍
എന്റെ ഹൃദയത്തിന്റെ മേല്‍ ആരുടെ കയ്യൊപ്പ് പതിഞ്ഞുവോ
ആ ഒരു ദിനം ഞാനെങ്ങേനെ മറക്കും .

ചലനം നിലച്ച ക്ലോക്കില്‍ നാഴികമണി പന്ത്രണ്ട ടിചിട്ടും
പിന്നെയും നിലക്കാത്ത മണിയടി ശബ്ദം ഒരു പെരുംപറ
കൊട്ടിന്റെ ആരവം എന്റെ മനസ്സില്‍  അവശേഷിപ്പിച്ചു.
രാത്രി സത്രത്തിലെ കാവല്‍ക്കാര്‍ നമുക്കായി തുറന്നു തന്ന
സ്വര്ഗ്ഗരാജ്യത്തിലെ ആദ്യ സുരഭില നിമിഷം ഓര്‍മ്മയില്‍ ഒരു കറുത്ത
പാട് പോലെ ; നിന്നെ എന്റെ മനസ്സില്‍ പതിച്ചു വച്ചു .

എന്റെ ഞരമ്പുകളില്‍, നീ കോരിയിട്ട തീചൂടില്‍ ഞാന്‍ വെന്തുരുകവെ
കാമത്തിന്റെ, കരുത്തുള്ള കൈകളാല്‍ നീയെന്നെ
കെ ട്ടിവരിയുംപോള്‍ നിന്റെ മുലകളില്‍
തേച്ച വിഷത്തിന്റെ ആദ്യ തുള്ളികള്‍ എന്റെ
രസനയില്‍ ബാല്യത്തിലെ തേനും വയംപുമാണെന്നു
ഞാന്‍ കരുതിയത്‌ എന്റെ പിഴ എന്റെ പിഴ
എന്റെ വലിയ പിഴ.


മാത്രകള്‍ പലതു കഴിഞ്ഞിട്ടും
കാലം കൈ വഴി പിരിഞ്ഞു ഒഴുകിയിട്ടും
എന്റെ ഓര്‍മ്മകളില്‍ നീ ഒരു പുളിച്ചു തികട്ടലായി
എന്റെ സ്വാസ്ഥ്യം കെടുത്തി നിറയുന്നതെന്തിന് ?

കള്ളി മുള്‍ ചെടിയുടെ കഥ എനിക്കു
പറഞ്ഞു തന്നത് നീ തന്നെ
കാലവര്‍ഷം തിമിര്‍ത്താടിയ
കാലം വര്‍ഷകാലമല്ലാതെ
വേനല്ക്കാലമാവില്ലെന്നു
പറഞ്ഞത് അയലത്തെ കൈനോട്ടക്കാരന്‍
നോട്ടം തെറ്റിയ കാലത്ത്
കാലം കലികാലം എന്ന്
വിളിച്ചു പറഞ്ഞത്
അയലത്തെ കൌപീനമുടുക്കാത്ത
ഉണ്ണിക്കുട്ടന്‍.

കാലം തെറ്റിയാലും കലി നിറഞ്ഞാടിയാലും
കരളിലെ മുറിപ്പാടില്‍ ഒരുപിടി
ക്മ്മുണിസ്റ്റു പച്ച ഞരടി
ഞാന്‍ കാത്തിരിക്കുന്നു 
തക്ഷകന്റെ  അവസാന
കൊത്തലില്‍ ഒടുങ്ങുകയെന്നത്  
 എന്റെ ജന്മ ദൌദ്യമായി തിരിച്ചറിയുന്നത്‌
എന്റെ ജന്മ സുകൃതം!
 

















1 comment:

ajith said...

വായിച്ചു
കൊള്ളാം